"ദോശ" (കവിത) ••••••••••••••••••••••••••••••••••••••••••••••• അമ്മ കാച്ചിയ അരിമാവിൻ ദോശയാണെനിക്കേറെ ഇഷ്ട്ടം... വടക്കോറെ പഴകിയ തറവാടിൻ വീട്ടിലെ പഴകിയ അടുപ്പിൽ- വെച്ചു അമ്മയിരിക്കും... ഒരോ ദിവസവും ദോശ തന്നെ കിട്ടുമ്പോൾ- മതിയായിരുന്നുവെന്ന് ചൊല്ലാൻ മോഹം. വിരുന്നുകാരുടെ കമ്പം കേറുന്ന രാവുകളിൽ, അച്ഛൻ കൊണ്ടുവരുന്ന മസാലദോശ. തെങ്ങും കഴുങ്ങും ഏതെല്ലാം ഉണ്ടെന്ന്, ആർക്കും അറിയാത്ത കാലമപ്പോൾ... തേങ്ങ മൂത്തു നിലത്തു വീഴുമ്പോഴും, പക്ഷികൾ കുരുവികൾ വന്ന് വിഹരിക്കും വാഴതലപ്പുകളിൽ, ഏറെ പഴങ്ങൾ അണ്ണാടികണ്ണനും മരംചാടികളെയും നോക്കി തന്റെതാനെന്നു ഓർത്തില്ല....! ഇനിയും ആ പാത പിന്തുണയുടും ഓർമ്മകളിൽ, ഈ ജന്മം എനിക്കാവില്ല എന്ന സത്യം.... അമ്മ കാച്ചിയ അരിമാവിൻ ദോശയാണെനിക്ക് ഇഷ്ട്ടം....! മണി സി നായർ, തെക്കുംകര. -------------- ********* Mani C Nair Thekkumkara.